പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍

മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം ...

പ്രതീക്ഷകളുടെ താഴ്വര തേടിയിറങ്ങുന്ന യൌവനം

2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു. രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും....

സദാചാരം

നമീനച്ചൂടു കഴിഞ്ഞാല്‍ പിന്നെ പാഴ്മരങ്ങളുടെ ശ്മശാനത്തില്‍ ഒരിടം ഏതു മാവിനുമുണ്ട്. പൂക്കാത്ത മാവിനെപ്പോഴും അവിടെ സ്ഥാനമുണ്ട്. ഇവിടെ മരങ്ങള്‍ പൂക്കാറില്ല പൂക്കുന്ന മരം സദാചാരം വെടിയുന്നതാണേ്രത എന്നൊരു സംശയം പൂക്കുന്ന മാവുകള്‍ക്ക് ...

സൃഷ്ടിയും സ്ഥിതിയും മാത്രം.....

ദൂരദര്‍ശനിലെ ജയ്ഹനുമാനില്‍ രാമലക്ഷ്മണന്മാരും സീതയും വനവാസത്തിനു പുറപ്പെടുന്ന രംഗത്തുവെച്ചാണ് ഞാനെന്റെ ഇഷ്ടക്കാരിയെ കണ്ടെടുക്കുന്നത്. എനിക്ക് അവളുടെ പേരായിരുന്നു- ഊര്‍മ്മിള... രാമലക്ഷ്മണന്മാരും സാതയും വനവാസത്തിനു പോയി... രാവണന്‍...

വാട്‌സപ്പ്

തിരക്കുകള്‍ക്കിടയിലെങ്കിലും നഗരം പൊതുവെ ശാന്തമായിരുന്നു. സ്വപ്‌നത്തിലെന്നവണ്ണം ഊറിയചിരികളും വിങ്ങിയ കരച്ചിലുകളും പൊട്ടാതെ നില്‍ക്കുന്ന പരിഹാസങ്ങളും ഒഴുകി ഒഴുകിപ്പോകുന്നു. തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. ചുമരില്‍ പരസ്യങ്ങളും പോസ്റ്ററുകളും ഇല്ലായിരുന്നു. സമരപ്പന്തലുകളില്‍...

ഇനി അവളുടെ ഊഴമാണ്


ഇന്നേ വരെയുള്ള ചരിത്രം his-story ആയിരുന്നു. അവനെഴുതിയ അവനെകുറിച്ചുള്ള ചരിത്രം. രാജാക്കന്മാരെ, യുദ്ധങ്ങളെ, പിടിച്ചടക്കലുകളെക്കുറിച്ചുള്ള ചരിത്രം. ഇന്നേവരെയുള്ള അധികാരത്തിന്റെ ഭാഷ പുരുഷന്റേതാണ്. അതിനെക്കുറിക്കുന്ന പദാവലികളാണ് ഉടനീളം. അവൾക്ക് പറയാനുള്ളാത് വേറെയാണ്. അതു പിടിച്ചടകക്ലുകളിൽ മുറിവേറ്റവളെക്കുറുച്ചുള്ളതാണ്. എഴ്ഗുതപ്പെട്ടവയിൽ നിന്ന് തിരസ്കൃതമായവയെപ്പറ്റി... അധികാര കൈമാറ്റങ്ങളും തിരഞ്ഞെടുപ്പുകളും അരങ്ങുതകർക്കുമ്പോഴും അകത്ത ഇരുട്ടിലിരുത്തപ്പെട്ടവളെപ്പറ്റി...

'എനിക്ക് ചോളമണികളായ് പൊട്ടി
വിടരാൻ കുറച്ചു പൊരിവെയില് തരൂ'
കവിതയുടെ പെൺ വഴികളിൽ ഡോണോ മയൂര എന്ന പുതുകവി ആവശ്യപ്പെടുന്നത് ഇത്തരമൊരു പൊരിവെയിലാണ്.

'അവളെ'ഴുതുമ്പോൾ നിലവിലുള്ള ഭാഷകൊണ്ട് തികയാതെ വരുന്നു.
പുതിയ അനുഭവങ്ങളുടെയും അനുഭൂതികളുടെയും പശ്ചാതലത്തിൽ 'അവൾക്ക് തുറന്ന് കിട്ടേണ്ടതുറസ്സിനെയാണ് അന്വേഷിക്കുന്നത്.

'എനിക്ക് പറയാനുള്ളത് ഒരു സമുദ്രമാണ്
 അതിനെ എങ്ങനെ വാക്കുകളിൽ ഒതുക്കും'
എന്ന വിജയലക്ഷ്മിയുടെ കവിത നമ്മുടെ ഭാഷയിൽ പെണ്മയുടെ അനുഭവാവിഷ്കാരങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് ഓർമ്മപ്പെടുത്തുന്നു.,
'ഏറെക്കാലമായല്ലോ നീ സമുദ്രത്തെ തളക്കാൻ തുടങ്ങിയിട്ട്,
കയ്യിലെ കത്തുന്ന വാള് ഇനി എന്തിന്?
നീ കാണാത്ത പൂരങ്ങളില്ല,
കേൾക്കാത്ത പാടുകളില്ല,
പറക്കാത്ത ആകാശങ്ങളില്ല,
അറിയാനും പറയാനും
ഇനി നിനക്കെന്തുണ്ട് ബാക്കി?

നിനക്ക് വയസ്സായി
പക്ഷേ ഞാനിപ്പോൾ പിറന്നതേയുള്ളൂ
പറഞ്ഞു തുടങ്ങുന്നതേ ഉള്ളൂ
നടന്നുപഠിക്കുന്നതെയുള്ളൂ
ഇനി ഊഴം എന്റേതാണ്'
(ഗിരിജ പി. പാതെക്കര-പെൺപിറവി)

അധികാരം അവളുടേതുകൂടി ആകുമ്പോൾ അവൾ പറഞ്ഞും പ്രവർത്തിച്ചും തുടങ്ങുമ്പോൾ ഇന്നേ വരെയുള്ള പറച്ചിലിനെക്കാൾ ചെയ്തികളെക്കാൾ പുതുതും ആഴമുള്ളതുമായിരിക്കും അത്. മണ്ണിനോടും നിലനിൽപ്പിനോടും ഉള്ള നാം മനുഷ്യരുടെ സമീപനം  പെണ്ണിന്റെ പുതു ഭാഷയ്ക്ക് മാറ്റാൻ കഴിഞ്ഞേക്കും. പാതിയാകാശത്തിനും പാതിഭൂമിക്കും പകുതി ചരിത്രത്തിനും ഉടമകളയവരെ ഉൾകൊള്ളുന്ന ആണും പെണ്ണും ഒരേപോലെ കൈകോർത്ത് ഉത്തരം തേടുന്ന ജീവിതാന്വേഷണങ്ങൾക്ക് / സമരങ്ങൾക്ക് ഇനിയുള്ള കാലത്തെങ്കിലും നമുക്ക ചെവിയോർക്കാം... *ഇനി അവൾ പറയട്ടേ*

പെണ്ണ് അടുക്കളയിലെത്തിയ കഥ


കാട്ടിൽ വേട്ടയാടിയും കാട്ടുകിഴങ്ങുകൾ മാന്തിതിന്നും ജീവിച്ചിരുന്ന പ്രാകൃത മനുഷ്യർ ആദ്യമായി 'കാട്ടുതീ' എന്തെന്നറിഞ്ഞു. കാട്ടുതീയിൽ വെന്ത മാംസത്തിനും കിഴങ്ങുകൾക്കും അപാര രുചി! ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനും 'തീ' ഉപകരിക്കുമെന്നവർ ക്രമേണ തിരിച്ചറിഞ്ഞു. അങ്ങനെ 'തീ' യുടെ മഹത്വമറിഞ്ഞ പൂർവ്വികർ അഗ്നിയെ കെടാതെ സൂക്ഷിക്കാൻ പഠിച്ചു.

ഭക്ഷണം തേടിയുള്ള അലച്ചിലിനിടയിൽ മഴയിലും മഞ്ഞിലും അഗ്നികെടാതെയും വേനലിൽ പടരാതെയും സൂക്ഷിക്കണാമെന്ന് വന്നപ്പോൾ അഗ്നിക്ക് കാവൽനിൽക്കാൻ ചിലർ വേണമെന്നായി. ഗോത്രങ്ങളായി രൂപാന്തരപ്പെട്ടുകൊണ്ടിരുന്ന ആ കാലത്ത് ഗർഭിണികളേയും മുലയൂട്ടുന്ന അമ്മമാരേയും അതിനായി നിയോഗിച്ചു. പിന്നീടതു സ്ത്രീകളുടെ പണിയായി.

അങ്ങനെയാണത്രേ നമ്മുടെ സ്ത്രീകൾ അടുക്കളയിൽ തളക്കപ്പെട്ടത്!

ഇന്നു തീ സൂക്ഷിക്കേണ്ടതുണ്ടോ?
അന്നത്തെപ്പോലെ സ്ത്രീകൾ ഇനിയും അഗ്നിക്ക് കാവലിരിക്കണമോ?
ഇന്ന് തീച്ചൂടിൽ നിന്നു പ്രകാശത്തിലേക്കിറങ്ങുന്ന സ്ത്രീകൾ ഭോഗാർത്തി മൂത്ത് ഭ്രാന്തുപിടിച്ച ചില വേട്ടനായ്ക്കളുടെ കൂർമ്പൻ പല്ലുകൾക്കിടയിൽ അമരുമ്പോൾ നോവുന്നത് ആർക്കൊക്കെയാണ്?

അച്ചന്, അമ്മക്ക്, സഹോദരന്, സഹോദരിക്ക്, കൂട്ടുകാരന്, കൂട്ടുകാരിക്ക്, ഭർത്താവിന്, കുട്ടികൾക്ക്...

എവിടെയാണ് നമുക്ക് വഴിതെറ്റുന്നത്?

പ്രണയത്തെ തിരിച്ചുപിടിക്കുക


ഒരു അന്താരാഷ്ട്ര വനിതാ ദിനം കൂടി. കായിക ബലമുള്ളവരും അധികാരമുള്ളവരും, സ്വാധീന ശക്തിയുള്ളവരും മാത്രം വിജയിക്കുന്ന അസുരമായ വ്യവസ്ഥിതിയിൽ സ്ത്രീ കൂടുതൽ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയൂന്നതിലെ രാഷ്ട്രീയത്തെപ്പറ്റി ചർച്ച ചെയ്യാൻ ഒരു ദിനം കൂടി. ഉള്ളു തുറന്നു ചിരിക്കാൻ, ഭയം കൂടാതെ സഞ്ചരിക്കാൻ, ആധുനികതയുടെ ഗുണഫലങ്ങൾ വിവേചനം കൂടാതെ അനുഭവിക്കാൻ, ആത്മീയാന്വേഷകയാവാൻ, ആത്മ സാക്ഷാത്കാരം നേടിയെടുക്കാൻ സ്ത്രീ പൊരുതേണ്ടി വരുന്നുണ്ടെങ്കിൽ മനുഷ്യസംസ്കാരത്തിന്റെ ഗതി മുമ്പോട്ടോ അതോ പിന്നോട്ടു തന്നെയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പ്രകൃതിയേയും സ്ത്രീയേയും വേർപ്പെടുത്തിക്കാണാത്ത 'ഇക്കോ ഫെമിനിസ'മെന്ന ആശയത്തെ മുറുകെ പിടിച്ചു പ്രവർത്തിച്ചു തുടങ്ങാൻ സന്മനസ്സുള്ളവർ ഇനി വൈകിക്കൂടാ. പെണ്ണിനെ ആക്രമിക്കുന്ന അവളെ ഭോഗ വസ്തുവാക്കുന്ന അതേ കമ്പോള തൃഷ്ണയാൽ തന്നെയാണ് നമ്മുടെ പുഴകളും, നീർത്തടങ്ങളും, പാടശേഖരങ്ങളും, കുന്നുകളും, നിർധനരുടെ ആവാസ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുകയും കീഴടക്കപ്പെടുകയും ചെയ്യുന്നത്. വ്യക്തികളായാലും അധികാര വർഗ്ഗമായാലും അന്ധമായ വികസന ത്വരയോടെ മാത്രം ചിന്തിക്കാൻ കഴിയുന്ന പുരുഷകേന്ദ്രീകൃത വ്യവസ്ഥയിൽ നിന്ന് ലോക മനസ്സാക്ഷിയെ ഉണർത്താനാകും വിധമാകണം സ്ത്രീ അവളുടെ സ്വന്തം ലോകത്തെപ്പറ്റി ചിന്തിക്കേണ്ടത്. ശക്തിയോടൊപ്പം ആർദ്രതയും നിറഞ്ഞതാവണം അവളുടെ സമീപന രീതികൾ. പുരുഷൻ പൊതുവെ അസ്വസ്ഥനും ആന്തരിക ദാരിദ്ര്യമനുഭവിക്കുന്നവനും, കമ്പോള സംസ്കൃതിയുടെ ചാപല്യങ്ങളിൽ എളുപ്പം പെട്ടുപോകാവുന്നവനുമാണെന്ന തിരിച്ചറിവോടെ, അലിവോടെ, സ്ത്രീക്കും പുരുഷനുമിടയിൽ, മനുഷ്യനും പ്രകൃതിക്കുമിടയിൽ, മനുഷ്യനും മറ്റുജീവജാലങ്ങൾക്കുമിടയിൽ പ്രണയത്തെ തിരിച്ചുകൊണ്ടുവരുവാൻ നമുക്കുണരാം. പ്രണയവും ആസക്തിയും ഒന്നല്ലെന്ന് നമ്മുക്ക് ലോകത്തെ മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്.

---ഡോ: ഖദീജാമുംതാസ്

ആൻഡ്രോഫോബിയ


ഈയിടെയായ് നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന പീഢനകഥകൾ സമൂഹത്തിൽ വല്ലാത്തൊരു ഭീതിജനിപ്പിക്കുന്നുണ്ട്. സ്വന്തം അച്ഛനെയും ആങ്ങളയെയും വരെ സംശയിക്കേണ്ടിവരുന്ന സ്ത്രീകളുടെ മാനസികാവസ്ഥ എത്ര ഭയാനകമാണ്! പെൺകുഞ്ഞിനെ സ്നേഹിക്കാനും താലോലിക്കാനും ഭയക്കുന്ന അച്ഛന്മാരുടെ ഹൃദയവേദന അവർക്ക്മാത്രമേ അറിയൂ. എല്ലാവരേയും പേടിച്ചുകൊണ്ട് സമൂഹത്തിൽ ഒരു സ്ത്രീക്കെങ്ങനെ ജീവിക്കാനാവും? അവൾക്ക് ബസ്സിലും ട്രയിനിലും ഓട്ടോയിലും എന്തിന് ബൈക്കിൽ പോലും യാത്ര ചെയ്യാൻ ഭയമാണ്. സത്യത്തിൽ ഈ ഭയത്തിന്റെ ആവശ്യമുണ്ടോ? മറ്റു ഹിംസ്രജന്തുക്കളിൽ നിന്നും രോഗാണുക്കളിൽ നിന്നുമൊക്കെ നാം നമ്മുടെ ശരീരം സംരക്ഷിക്കുന്നത്പോലെ മാത്രമേ പുരുഷാസക്തിയെയും നാം പേടിക്കേണ്ടതുള്ളൂ. അതിഭയം കൊണ്ടോ, തന്നിലേക്കുള്ള ഉൾവലിയൽകൊണ്ടോ ഈ പ്രശ്നത്തിന് പരിഹാരമാകില്ല. നേരിട്ടും പോരാടിയും മാത്രമേ നമുക്ക് സമൂഹത്തിൽ പിടിച്ചുനിൽക്കാനാവൂ.

--ലിജിഷ എ.ടി

പരിഹാരം


ആൺകുട്ടിയും പെൺകുട്ടിയും 'ആണും പെണ്ണു'മെന്ന്
വർഗീകരിക്കപ്പെടാതെ തിരിച്ചറിവുണ്ടായി വളരട്ടേ.
ഒരുമിച്ചിരുന്ന് കളിച്ചുപഠിച്ച് പരസ്പരം തണലാവട്ടേ.
സമാന്തരമായപാതയിലൂടെ ലക്ഷ്യത്തിലേക്ക് നടക്കുമ്പോൾ-
ഇടറിവീഴുമ്പോഴും തളരുമ്പോഴും പരസ്പരം
കൈകോർത്തുപിടിച്ച് ഒരുമിച്ചു നീങ്ങാൻ പഠിക്കട്ടേ...
ആണ് ആണാവട്ടേ. പെണ്ണ് പെണ്ണാവട്ടേ...
അവർ മനുഷ്യരാവട്ടേ...

ഈറ്റില്ലത്തിലേയ്ക്കുള്ള വഴിയിൽ


വീർത്ത വയറുകൾ താങ്ങി
എന്നക്കിണറുകളിൽ മഥനം നടത്തുന്ന
ഒറീസ്സയിലെ അമ്മമാർ

നേർത്ത ശരീരത്തിൽ
ശേഷിച്ച ഇറ്റുപാലിലെ വിഷമറിഞ്ഞ
ഭൂമിയിലെ അമ്മമാർ

കോർത്തമാലയിൽ മുത്തുപോരാഞ്ഞ്
മക്കളുടെ ചിരിമുത്തുകോർത്തണിഞ്ഞ
തെരുവിലെ അമ്മമാർ

ചാർത്തിയ മാല്യം കുരുങ്ങി ശ്വാസം വെടിഞ്ഞ
മക്കളുടെ കണ്ണീരണിഞ്ഞ
വീട്ടിലെ അമ്മമാർ

മൂർത്തമായ ഭ്രൂണങ്ങൾ
ലിംഗനീതിയറിഞ്ഞ്
സ്വയം ഇല്ലാതാവുന്നു

ചുറ്റിലും ഇവരുള്ളപ്പോൾ
ഈറ്റില്ലത്തിലേക്കുള്ള വഴിയിൽ
പേറ്റുനോവകറ്റാൻ വേദനസംഹാരി
മറ്റുവേണോ?

-ആതിരാ നന്ദൻ

പ്രണയം


'എനിക്ക് നിന്നെ ഇഷ്ടമാണ്. ഞാൻ നിന്നെ കല്ല്യാണം
കഴിക്കും'
"ഇല്ലെങ്കിൽ?"
"നിന്നെ തീവണ്ടിയിൽ നിന്ന് ഉന്തിയിട്ടോ, നിരത്തിൽ വെച്ച്
കത്തികൊണ്ട് കുത്തിയോ, വീട്ടിൽകേറി വന്ന് ബലാൽസംഗം
ചെയ്തോ ഞാൻ കൊല്ലും. കാരണം എനിക്ക് നീയില്ലാതെ ജീവിക്കാനാവില്ല."
"എങ്കിൽ...ഞാൻ നിന്നെ വെറുക്കുന്നു. കാരണം ഞാനില്ലാതെ നിനക്ക് ജീവി
ക്കാനാവില്ലെങ്കിൽ നീ ജീവിക്കേണ്ട. നിന്നോടൊപ്പം ജീവിക്കുന്നത് മുതൽ ഞാൻ മരിക്കും.
അത് കൊണ്ട് നീയെന്നെ കൊന്നോളോ..."

തിരിച്ചറിവ്


ആദ്യൻ നുണഞ്ഞ അമ്മിഞ്ഞപ്പാലിനാൽ
സ്ത്രീത്വം ഞാൻ തിരിച്ചറിഞ്ഞു
കുഞ്ഞുമനസ്സിന്റെ പൊട്ടിച്ചിരിയിലും
കൗമാരത്തിന്റെ അങ്കലാപ്പിലും
സ്ത്രീത്വം ഞാൻ തൊട്ടറിഞ്ഞു
പിന്നീട് എപ്പോഴോ പലപ്പോഴായി
പത്രത്താളുകളിലും, ദൃശ്യമാധ്യമങ്ങളിലും
പൊതുനിരത്തിലും റെയില്വെട്രാക്കിലും
ഇരുളിലും പകലിലും
സ്ത്രീ എന്തെന്നു ഞാൻ തിരിച്ചറിഞ്ഞു

-ദിവ്യശ്രീ. ആർ

ഫോട്ടോഫീച്ചർ


വിറങ്ങലിച്ച കൈതണ്ടകളിൽ
കുപ്പുവളപ്പൊട്ടുകൾ
ആഴത്തിൽ ചിരിച്ചു നീങ്ങിയിരുന്നു.
മെല്ലിച്ച കഴുത്തിലും ഒട്ടിയ അടിവയറ്റിലും
തണുത്ത കാലുകളിലും
ചുവന്ന ചന്ദ്രക്കലകൾ
വായപിളർത്തി നിന്നിരുന്നു.
വിളരിയ മുഖത്തൊരു
തേങ്ങലപ്പോഴും തങ്ങിയിരുന്നു...
ഒരു നിമിഷം എന്റെ ക്യാമറക്കണ്ണിനുനേർക്ക്
നീണ്ട വക്കുപൊട്ടിയ ചുണ്ടുകൾ
മന്ത്രിച്ചു; വെറുതെ വിടുക, ഇനിയെങ്കിലും

-സിതാര കെ.ജെ

നിങ്ങൾക്കറിയാമോ?


ഒരു പെൺകുട്ടിയെ 18 വയസ്സിന് മുൻപ് വിവാഹം കഴിക്കുന്ന പുരുഷനും വിവാഹം നടത്താൻ സമ്മതിക്കുന്ന കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള രക്ഷിതാവോ, ഏതെങ്കിലും സംഘടനയോ ശൈശവ വിവാഹം നടത്തുകയോ, നിർദ്ദേശം കൊടുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും ശൈശവ വിവാഹതടയൽ നിയമം, 2006. 9,10,11 വകുപ്പു പ്രകാരം 2 വർഷം വരെ കഠിന തടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാൻ അർഹരായിരിക്കും.

ശൈശവവിവാഹം തടയൽ ഉദ്യോഗസ്ഥന്റേയോ ഏതെങ്കിലും വ്യക്തിയുടേയോ സംഘടനകളുടേയോ പരതിയിന്മേലോ അല്ലെങ്കിൽ ഏതെങ്കിലും വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വയമേവയോ ശൈശവവിവാഹ തടയൽ ഉത്തരവ് (ഇഞ്ചങ്ഷൻ) ഇറക്കാൻ സെക്ഷൻ 13 പ്രകാരം മജിസ്ട്രേറ്റിന് അധികാരമുണ്ട്.

കേരളത്തിൽ കുടുംബശ്രീമിഷൻ (ICDS) ജില്ലാ കോ-ഓർഡിനേറ്ററാണ് ശൈശവവിവാഹ തടയൽ ഉദ്യോഗസ്ഥൻ.

ഈ സാമൂഹിക വിപത്തിനെതിരെ പ്രതികരിക്കാൻ നിങ്ങൾ തയ്യാറാണോ.

കഥ


മെട്രോ നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുകളിൽ ഉയർന്നു
നിൽക്കുന്ന ഫ്ലക്സിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
'പൊന്നണിയിക്കാനല്ലെങ്കിൽ പിന്നെന്തിനാണ്
പെണ്ണ്.'


വീടിനടുത്ത വഴിയിലൂടെ അപരിചിതനായ പുരുഷൻ
കടന്നുപോയ നേരത്ത് ഗ്രാമത്തിലെ സ്ത്രീ തന്റെ
ഭർത്താവിനോട്;
'നോക്കീ. അത്ലേ ഒരു മനുഷ്യൻ പോയി.'

-അജിത്ത്

ഡൽഹിയിൽ നിന്നും തുടങ്ങേണ്ടത്


ഏതുവിധത്തിൽ പ്രതികരിക്കണം എന്നുപോലും ചിന്തിക്കാൻ കഴിയാത്തവിധം മനസിനെ മരവിപ്പിച്ച ഒരു ദാരുണ സംഭവം. ഒറ്റപ്പെട്ടതെന്ന് പറഞ്ഞ് അവഗണിക്കാൻ സാധിക്കാത്ത വിധം വീണ്ടും വീണ്ടും നമുക്കിടയിലേക്ക് കടന്നുവരുന്ന സമാന സംഭവങ്ങൾ ! ഒരേ മനസ്സുമായി പ്രതിഷേധമുയർത്തുന്ന ഒരു വലിയ ജനക്കൂട്ടത്തിനെതിരായി നിയമജ്ഞരുടെയും തണുപ്പൻ പ്രതികരണങ്ങൾ... സ്വന്തം അമ്മയേയും അനുജത്തിയേയും, ഭാര്യയേയും, മകളേയും സംരക്ഷിക്കാൻ വൈകാരികമായും ശാരീരികമായും പാടുപെടുകയാണ് ഇന്ന് സമൂഹം. മനുഷ്യ കുലത്തിൽ നിന്നു തന്നെ കടിച്ചുകുടഞ്ഞുകളെയേണ്ട ചില ജന്മങ്ങൾ നമുക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്നു...

യഥാർത്ഥകാരണം കണ്ടെത്താതെ മുന്നോട്ടുപോകുന്തോറും നിലനിൽപ്പിനുതന്നെ ഭീഷണിയാകും വിഷം നമ്മുടെയോരോരുത്തരുടേയും കുടുംബങ്ങളിലേക്ക് അടുക്കുകയാണ് ഈ പ്രശ്നങ്ങൾ. നമ്മുടെ പെൺകുട്ടികൾ ഭീതിയുടെ ചിറകിൻകീഴിൽ ഒതുങ്ങി ഒതുങ്ങി എത്രകാലം ജീവിക്കും? സ്വന്തം കുടുംബത്തില്പോലും സ്ത്രീ സുരക്ഷിതയല്ലാതാവുകയാണ്. ഒരു ദുരന്തമുണ്ടാവുമ്പോൾ മാത്രം ഉണരുന്ന പ്രതിഷേധപ്രകടങ്ങളല്ല നമുക്ക് വേണ്ടത്.

ഞാനുൾപ്പെടുന്ന യുവജങ്ങളോട് ചില ആഹ്വാനങ്ങൾ മാത്രമാണ് എനിക്ക് പങ്കുവെക്കാനുള്ളത്. കാരണം നമ്മളാണ് ഭാവി നിർണയിക്കാൻ നിയോഗിക്കപ്പെട്ടവർ. ഓരോ പുരുഷനും സ്ത്രീക്കും സ്വയം തിരിച്ചറിവുണ്ടാവുക മാത്രമാണ് ആദ്യപടി. 'തിരിച്ചറിവ്' എന്നത് ഒരു ശിശുവിന്റെ ജനനം മുതൽ സ്വന്തം അമ്മയുടേയും തുടർന്ന് അവർ വളരുന്ന സമൂഹത്തിന്റേയും സഹായത്തോടെ രൂപം കൊള്ളേണ്ട ഒന്നാണ്. സാമൂഹിക നിയന്ത്രണ ഏജൻസികളുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാവുകയും, ലഹരിമുക്തമായൊരു ഭാവിക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ 'പരസ്പരം ജീവിതമൂല്യങ്ങൾ ഉൾകൊണ്ട് ജീവിക്കലാണ് ജന്മോപദേശം' എന്ന സത്യത്തെ നമുക്ക് അംഗീകരിക്കാൻ സാധിക്കൂ.

--ഡിവിൻ മുരുകേഷ്

ആർത്തവവും ഒരസവവും പെണ്ണിന്റെ പരിമിതിയാണോ?


ഇവ രണ്ടും പ്രത്യുല്പാദനത്തിനുവേണ്ടിയാണ്. പ്രത്യുല്പാദനം നടക്കണമെങ്കിൽ ആണും പെണ്ണും വേണം. മനുഷ്യന്റെ ജീവിതലക്ഷ്യത്തിൽ ഒന്നായ വംശവർദ്ദനവിന് ഒഴിച്ചുകൂടാനാവാത്ത ആർത്തവവും പ്രസവവും അപ്പോൾ ആണിന്റേകൂടിയല്ലേ?
അപ്പോൾ അതെങ്ങനെ പെണ്ണിന്റെ മാത്രം പരിമിതിയാകും?
അതൊരു പരിമിതിയാണെങ്കിൽ അത് ആണിന്റേയും പെണ്ണിന്റേയും പരിമിതിയാണ്.
നേട്ടമാണെങ്കിൽ അതും ആണിന്റേയും പെണ്ണിന്റേയുമാണ്. അല്ലേ?

പെൺബുദ്ധി



 പക്ഷേ, പെൺപള്ളിക്കൂടത്തിന് വല്ലാത്തൊരു തരക്കേടുമെന്ന് വിലാസിനി കണ്ടു. പഠിക്കാൻ മിടുക്കരെയാണ് അദ്ധ്യാപകമാർക്കേറ്റവുമിഷ്ടം. പൊതുവിൽ അദ്ധ്യാപികമർക്ക് അങ്ങനെയല്ല. കുട്ടിയുടെ അച്ഛന്റെ ഉദ്യോഗം, ആഭരണം, സൗന്ദര്യം, ഇതിലൊക്കെയാണ് ആദ്യത്തെ നോട്ടം. ബുദ്ധിശക്തിക്കും പഠന സാമർത്ഥ്യത്തിനും രണ്ടാം സ്ഥാനമേയൊള്ളൂ. വിദ്യാർത്ഥിനികളും അങ്ങനെതന്നെ. കാണാൻ ചന്തമുള്ള, മോടിയായി അണിഞ്ഞൊരുങ്ങുന്ന, അധ്യാപികയോടാണ് അവർക്ക് കൂടുതൽ ആദരവും സ്നേഹവും.


വിലാസിനി നിസ്സാര ഭാവത്തിൽ ചിരിച്ചല്ലാതെ ഒന്നും മിണ്ടിയില്ല്ല. വിജയൽക്ഷ്മി പറഞ്ഞു. "ചിരിക്കണ്ട; ചിരിക്കാനുള്ള കാര്യമല്ല ഇത്. സമൂഹത്തിനോടും വീടിനോടും ആചാരങ്ങളോടും സ്ത്രീ ശക്തിയായി കെട്ടിപ്പിണഞ്ഞ് കിടക്കുകയാണ്. പുരുഷനങ്ങനെയല്ലാതാനും. അതുകൊണ്ട് വ്യക്തി എന്ന നിലയിൽ ഉയരാനിടം കൊടുക്കുന്ന - പ്രേരിപ്പിക്കുന്ന - തീഷ്ണബുദ്ധി, സ്ത്രീകൾക്ക് അനാവശ്യം മാത്രമല്ല ഉപദ്രവും കൂടിയാണ് - അവനവനും അന്യർക്കും."

"ഒരു പക്ഷേ വളറെ ഉയർന്ന സാംസ്കാരിക മണ്ഢലത്തിൽ ജനിച്ചാൽ..."

"എവിടെ ജനിച്ചാലും സ്ത്രീക്ക് ബുദ്ധി വേണ്ടെന്നും ഇല്ലെന്നും ഉള്ള വിശ്വാസം ഉറച്ചുപോയി. ഗൃഹഭരണം, പരദൂഷണം, വേഷാലങ്കരണം ഇതിനൊക്കെ എന്തു ബുദ്ധി വേണം? തലച്ചോറുള്ള സ്ത്രീ, നിയമമല്ല, അപവാദമാണ്."

(1951 ൽ കെ.സരസ്വതിയമ്മ എഴുതിയ പെൺബുദ്ധി എന്ന കഥയിൽ നിന്നും അടർത്തിയെടുത്ത ഏതാനും വരികൾ. കടപ്പാട്: ഗ്രന്ഥാലോകം ജനുവരി 2013)

ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ


കാർ ഡ്രൈവർ പോലീസിനോട് പറഞ്ഞു. പിന്നിലിരിക്കുന്നത് എന്റെ മകനാണ്. പിന്നിലിരിക്കുന്ന ആളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് കാറോടിക്കുന്നത് എന്റെ അച്ചനല്ല എന്നാണ്.

രണ്ടുപേരും പറഞ്ഞത് ശരിയായിരുന്നു.. നമുക്ക് ഉത്തരം മുട്ടിയെങ്കിൽ അതിനു കാരണം നമ്മുടെ ചില മുൻധാരണകളാണ്. ഡ്രൈവർ, ഡോക്ടർ, പോലീസ്, എന്നൊക്കെ പറയുമ്പോൾ നമ്മുടെ ഉള്ളിൽ ആണിന്റെ ചിത്രമാണ് വരുന്നത്. വാക്ക് നിർമ്മിക്കുന്ന പ്രതീകം ആണിന്റേതായി മാറിയത് കൊണ്ടാണിത്.

'മിസ്' (കുമാരി) ന്റെ പുല്ലിംഗം എന്താണ്?
'അപ്പോൾ 'മിസ്സിസ്' (ശ്രീമതി) ന്റെയോ?
'ചെയർമാന്റെ' സ്ത്രീലിംഗമെന്താണ്?
'ചെയർപേഴ്സൺ എന്നാണോ?
'കന്യക'ക്ക് പുല്ലിംഗമുണ്ടോ?

നമ്മുടെ ഭാഷ Gender എന്നുള്ളതിന്റെ മാനത്തിലേക്ക് വളരാത്തതാണ് ഇതിനു കാരണം. ഭാഷ ലിംഗപരമായി പരിമിതപ്പെട്ടതുകൊണ്ടാണിത്.
സെക്സ് എന്നതിന് ജീവശാസ്ത്രപരമായ വേരുകളാണെങ്കിൽ, Gender എന്നതിന് സാമൂഹ്യമാനമാണ് ഉള്ളത്. സ്ത്രീ, പുരുഷൻ എന്നായിരിക്കുന്ന അവസ്ഥയിൽ നിന്നും സ്ത്രീത്ത്വം, പുരുഷത്വം എന്നിവയിലേക്ക് വളരുന്ന ഒന്നാണത്. വിശാലമായ സാമൂഹ്യ അർത്ഥത്തിൽ ആണിനേയും പെണ്ണിനേയും ആണും പെണ്ണും ആയിരിക്കുന്ന അവസ്ഥയേയും (നപുംസകം) Gender എന്നതിൽ ഉൾകൊള്ളാനാകും.

ചങ്ങാതി, സുഹൃത്ത്, സഖാവ് എന്നിവ ആൺ, പെൺ ഭേദമില്ലാതെ അഭിസംബോധന ചെയ്യാവുന്ന വാക്കുകളാണ്. Gender മാനങ്ങളുള്ള ഇത്തരം പുതിയ വാക്കുകൾ രൂപപ്പെട്ടു വരണമെങ്കിൽ അത്തരത്തിൽ സ്വതന്ത്രമായ ആൺ, പെൺ ബന്ധങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

Gender എന്ന വാക്കിനുപോലും അതിന്റെ അർത്ഥ തലം 'ലിംഗപദവി' എന്നത് എത്രത്തോളം അതിനെ ഉൾക്കൊള്ളും...?
ആത്മബന്ധം സാധ്യമാണോ ഭാഷയിൽ?

--റിസ്വാൻ

ഇവൾ/ഇവൻ ന്റെ ചങ്ങാതിയാണ്


ഇവൾ/ഇവൻ എന്റെ സുഹൃത്താണ് എന്ന് പറയാൻ സാധ്യമാകാത്ത നിലയിൽ ആൺ-പെൺ സൗഹൃദത്തിന്റെ അതിർത്തി കൃത്യമായി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയാണ് സൗഹൃദത്തിന് പെങ്ങൾ പോലെ (കൂടപ്പിറപ്പ്), കുടുംബത്തിലെ ആരോ ഒരാൾപോലെ തുടങ്ങിയ 'പദവി'കൾ നൽകുന്നത്.

ഒരു ജനാധിപത്യ ഇടത്തെ അംഗീകരിക്കാതിരിക്കനുള്ള തന്ത്രമാണ് ഇത്. ആണും പെണ്ണും ഇടകലരുന്നതിനെ മതം, അധികാരം എന്നിവ ഭയക്കുന്നുണ്ട്. കുടുംബമെന്ന അധികാര പ്രയോഗത്തിനകത്തേക്ക് ഓരോ സൗഹൃദവും പറിച്ചു നടേണ്ടത് വ്യവസ്ഥയുടെ ആവശ്യമാണ്. കുടുംബമെന്ന സ്ഥാപനത്തെ തൊടാതെയും ഒരു പോറലുമേൽക്കാതെയും നടത്തുന്ന ഇത്തരം ശ്രമങ്ങൾ പുരുഷാധിപത്യ വ്യവസ്ഥയെ ദൃഢീകരിക്കാനുള്ളതായി വേണം കാണാൻ.

ലോകത്തിന്റെ ഗതിയെ മാറ്റിമറിച്ച വിപ്ലവങ്ങളുടെയെല്ലാം ആണിക്കല്ല് കൂട്ടായ്മകാളാണ്. കൂട്ടംകൂടാൻ അനുവധിക്കാതിരിക്കുകയെന്നത് അധികാരം അവളുടെ മേൽ നടത്തുന്ന മർദ്ദനമാണ്. ചോദ്യങ്ങളേ എല്ലായ്പോഴും അധികാരം ഭയപ്പെട്ടിരുന്നു. ചോദ്യങ്ങളുടെ വേരറുത്താണ് 'ജനാധിപത്യത്തിന്റെ' ഈ വസന്തകാലത്തും സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങൾ നഷ്ടമാകുന്നത്.

ആണിനും പെണ്ണിനും ഒരുമിച്ച് യാത്രചെയ്യാനാവാത്ത സാദാചാര ഭീമന്മാരുടെ ഈ വല്ലാത്ത കാലത്ത് ലിംഗസമത്വത്തിന്റെ  രാഷ്ട്രീയം ഉറക്കെ പറയേണ്ടതും ചെയ്യേണ്ടതുമാണ്

വ്യവസ്ഥകൾക്കെതിരായ പുതിയ പാട്ടുകളുമായി...
കിനാവുപോലെ ഒരു കാലം വരുന്നുണ്ട്...