പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍

മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം ...

പ്രതീക്ഷകളുടെ താഴ്വര തേടിയിറങ്ങുന്ന യൌവനം

2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു. രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും....

സദാചാരം

നമീനച്ചൂടു കഴിഞ്ഞാല്‍ പിന്നെ പാഴ്മരങ്ങളുടെ ശ്മശാനത്തില്‍ ഒരിടം ഏതു മാവിനുമുണ്ട്. പൂക്കാത്ത മാവിനെപ്പോഴും അവിടെ സ്ഥാനമുണ്ട്. ഇവിടെ മരങ്ങള്‍ പൂക്കാറില്ല പൂക്കുന്ന മരം സദാചാരം വെടിയുന്നതാണേ്രത എന്നൊരു സംശയം പൂക്കുന്ന മാവുകള്‍ക്ക് ...

സൃഷ്ടിയും സ്ഥിതിയും മാത്രം.....

ദൂരദര്‍ശനിലെ ജയ്ഹനുമാനില്‍ രാമലക്ഷ്മണന്മാരും സീതയും വനവാസത്തിനു പുറപ്പെടുന്ന രംഗത്തുവെച്ചാണ് ഞാനെന്റെ ഇഷ്ടക്കാരിയെ കണ്ടെടുക്കുന്നത്. എനിക്ക് അവളുടെ പേരായിരുന്നു- ഊര്‍മ്മിള... രാമലക്ഷ്മണന്മാരും സാതയും വനവാസത്തിനു പോയി... രാവണന്‍...

വാട്‌സപ്പ്

തിരക്കുകള്‍ക്കിടയിലെങ്കിലും നഗരം പൊതുവെ ശാന്തമായിരുന്നു. സ്വപ്‌നത്തിലെന്നവണ്ണം ഊറിയചിരികളും വിങ്ങിയ കരച്ചിലുകളും പൊട്ടാതെ നില്‍ക്കുന്ന പരിഹാസങ്ങളും ഒഴുകി ഒഴുകിപ്പോകുന്നു. തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. ചുമരില്‍ പരസ്യങ്ങളും പോസ്റ്ററുകളും ഇല്ലായിരുന്നു. സമരപ്പന്തലുകളില്‍...

വി.ടി. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ; ടി.വി അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്



പി.പി രാമചന്ദ്രന്റെ കവിത നമുക്ക് വന്നു പെട്ട സാംസ്‌കാരിക വിപരിണാമത്തെ ചൂണ്ടി ക്കാട്ടുന്നുണ്ട്.കേരള നവോത്ഥാനത്തിന്റെ പുനര്‍വായന ഈ വരികളിലൂടെ സാധ്യമാകുന്നുണ്ട്. നവോത്ഥാനം കേരളത്തെ ഉണര്‍ത്തിയിരുന്നു.എല്ലാത്തരം അധികാരഘടനയെയും അത് ചോദ്യം ചെയ്തിരുന്നു.നിഷേധിച്ചിരുന്നു.കുത്തകയായിട്ടുള്ള മൂലധനം പിടിച്ചെടുക്കും പോലെ ജീവിക്കാനുള്ള അധികാരം പിടിച്ചെടുക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അതാണ് പിന്നീട് അധികാരം കൊയ്യണം നാമാദ്യം  അതിനു മേലാട്ടെ പൊന്നാര്യന്‍ എന്നതിലേക്ക് നമ്മെ എത്തിക്കുന്നത്.ഭൂപരിഷ്‌കരണം, കുടിക്കിടപ്പവകാശം ,വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍.നാമിന്നു നേടിയെടുത്ത എല്ലാം നവോത്ഥാനം ഉഴുതു മറിച്ച മണ്ണില്‍ നിന്നുള്ള വിളവെടുപ്പുകളായിരുന്നു .അധികാരം സാമൂഹ്യ പാരമ്പര്യങ്ങളില്‍ നിന്ന്, കുത്തകയാകി വെച്ച ആളുകളില്‍ നിന്ന് മോചിപ്പിച്ച് ജനകീയമാക്കുക എന്നത് നവോത്ഥാനം നമുക്ക് തന്ന പാഠമാണ്.ചില ജാതിയില്‍ പെട്ടവര്‍ക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നതിന് പകരം പണമുള്ളവര്‍ക്ക് വിദ്യാഭ്യാസം ഉണ്ടാകുന്ന ഇന്നത്തെ അവസ്ഥ. SEZ കളുടെയും BOT  കളുടെയും വിമാനത്താവളങ്ങളുടെയും പുതിയ പരിസരത്തില്‍ നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.ജാതിക്കും മതത്തിനുമപ്പുറം നമ്മള്‍ നമ്മളാകുന്നത് എങ്ങനെയെന്ന് നമ്മെ വേരിലിറങ്ങി ഭോധ്യപ്പെടുത്തിയ നവോത്ഥാനത്തില്‍ നിന്നും ഊര്‍ജ്ജമുള്‍കൊള്ളേണ്ടത് നിലവിലെ വികസന നയങ്ങളോട് അധികാരഘടാനയോടു വിയോജിക്കുന്നവരുടെ ഉത്തരവാദിത്ത്വം തന്നെയാണ്.



ഇരുപത് വര്‍ഷത്തില്‍ ഏറെയായി കേരളത്തില്‍ നടന്നു വരുന്ന ഏറ്റവും ശക്തമായ സാമൂഹിക പ്രക്രിയ മതവത്കരനമാണ്. അതിന്റെ സ്വഭാവം വ്യക്തികളുടെ മതബോധം ശക്തിപ്പെടുന്നു എന്നതോ കൂടുതല്‍ പേര്‍ മതവിശ്വാസികളാകുന്നു എന്നതോ അല്ല. മറിച്ച് പൊതു സമൂഹത്തെ മതവത്കരണം കീഴ്‌പെടുത്തുന്നു എന്നതാണ്.ഇതിനെ എതിരിടമെങ്കില്‍ അയ്യങ്കാളി മുതല്‍ വിടി. വരെ നാരായണ ഗുരു സഹോദരന്‍  അയ്യപ്പന്‍ പണ്ഡിറ്റ് കറുപ്പന്‍ , ബ്രഹ്മാനന്ധ ശിവയോഗി.കുമാരഗുരു , ഹലീമ ബീവി , പാര്‍വതി നന്മിനിമംഗലവു മൊക്കെ ഉള്ളടങ്ങുന്ന ഒരു സാംസ്‌കാരിക ചരിത്രബോധം നമുക്ക്  ഉയര്ത്തിപ്പിടിക്കാന്‍ ആവണം. നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചകളെ, കേരളത്തിന്റെ ഇടതു  സാംസ്‌കാരിക ധാരയെ ശക്തിപ്പെടുത്തേണ്ടതുണ്ട്.


ഓണക്കാലമാണല്ലോ.ആഘോഷങ്ങളെല്ലാം ഇന്ന് വിപണിക്കാണ്.ഒരു കാര്ഷിക വസന്തോത്സവമോ ഓര്‍മപ്പെടുത്തല്‍ കാലമോ അല്ല ഇന്ന് ഓണം. വാങ്ങികൂട്ടലിന്റെ കാലമാണ് . നമ്മെ ഭരിക്കുന്നത് വിപണിയാണ്.പരസ്യങ്ങളാണ് . വിപണിയുടെ മതം അത്രമേല്‍ നമ്മുടെ ഇഷ്ടങ്ങളെ സംസ്‌കാരത്തെ സമയത്തെ സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. എന്തും വാങ്ങിക്കൂട്ത്തുന്ന കാലത്ത് എന്തും കച്ചവടത്തിനായി ഒരുക്കിക്കെട്ടുന്ന കാലത്ത് ഓണം നമുക്ക് ഓര്‍മ്മപ്പെടുത്തളിന്റെതാക്കി മാറ്റണം.മാറുന്ന നമ്മുടെ ശീലങ്ങളുടെയും സമീപനങ്ങളുടെയും ഫലമായി ആപത്കരമായികൊണ്ടിരിക്കുന്നു നാം ജീവിക്കുന്ന ലോകം എന്ന് ഓര്‍മപ്പെടുത്തല്‍

യുവസമിതിയുടെ ജില്ലാസങ്ങമം ഈ ഓണക്കാലത്ത് നടക്കുകയാണ്. പുതുകേരള സൃഷ്ട്ടിക്കു യുവതയുടെ നവോത്ഥാന സംഗമം.രാജ്യം അതിന്റെ നവളിബരല്‍ നയങ്ങളുമായി കണ്ണടച്ചു ചെവിയടച്ചു  മുന്നോട്ടു പോകുമ്പോള്‍ ആരുടെ ആര്ക്ക് വേണ്ടിയുള്ള വികസനപ്പേക്കൂത്തുകളാണ്   ഇവിടെ നടപ്പിലാക്കുന്നത് എന്നത് വ്യക്തമാണ് . ഈ വികസന പാത ഞങ്ങള്‍ക്ക് സ്വീകാര്യമല്ല.ദരിദ്ര ഭൂരിപക്ഷന്റെ ഒപ്പം നില്ക്കുന്ന മറ്റൊരു കേരളത്തെയും ലോകത്തെയും സ്വപ്നം കാണുന്ന മാനിഫെസ്‌റ്റൊ ആണ് ഞങ്ങളുടേത്.യുവതയുടെ മാനിഫെസ്‌റ്റൊ.


'അകലത്തില്‍ ഞങ്ങടെ കാടും മലയും കത്തുമ്പോള്‍
എല്ലാം എല്ലാരും കാണുന്നു
ഞങ്ങടെ ഉയിര് നീറി എറിയുമ്പോള്‍ ആരാരുമാരുമറിയുന്നില്ലല്ലോ '
(ഒറയോണ്‍ ആദിവാസി പാട്ട്  )

അട്ടപ്പാടി മുതല്‍ അരിപ്പ വരെ,,ഉത്തര്‍ഘട്ടു മുതല്‍ കാതികൂടം വരെ ഉയിര് നീറിയെരിയുന്ന മണ്ണിനും മനസ്സിനും ഐക്യപ്പെട്ടു പടയൊരുക്കാം

സാംസ്കാരികമായ ചെറുത്തു നില്‍പ്പിന്റെ അനിവാര്യത


മാനുഷരെല്ലാരുമൊന്നുപോലെയുള്ള ഓണം പോലും കേരളസമൂഹത്തെ രണ്ടായി പിളര്‍ത്തുന്നുണ്ട്. മാവേലിയെ സ്വീകരിക്കുന്നവരും വാമനനെ ആരാധിക്കുന്നവരും എന്നതാണ് ഈ വിരുദ്ധപക്ഷങ്ങള്‍ഇത് ഒരു മുതലാളിത്ത സമൂഹത്തിലെ അനിവാര്യതയാണ്.കേരളത്തിലാകട്ടെ ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ചുള്ള സവിശേഷത,മുതലാളിത്തത്തിന് എതിരായ ആശയങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടിയിട്ടുണ്ടെന്നതാണ്.അതുപക്ഷേ കൂടുതല്‍ വലിയ ചുമതല സമൂഹത്തെ ഏല്‍പ്പിച്ചുകൊടുക്കുന്നു.അത് സമൂഹത്തോട് കൂടുതല്‍ വേഗത്തില്‍ പുരോഗതിയിലേയ്ക്ക് നീങ്ങാന്‍ ആവശ്യപ്പെടും.പക്ഷേ ഒരു മുതലാളിത്ത സമൂഹത്തിന് അത്രവേഗമൊന്നും ജനപക്ഷത്തേയ്ക്ക് നീങ്ങാനാവില്ല.നേരെ എതിരായ ദിശയില്‍ നീങ്ങാനുള്ള പ്രവണത ശക്തമായിരിക്കുകയും ചെയ്യും.അതായത് സമൂഹം ആഗ്രഹിക്കുന്നതിന് എതിരായ ദിശയിലാണ തിന്റെ സ്വാഭാവിക ചലനം.ഈ വിരുദ്ധശക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മുതലാളിത്തപക്ഷം മേല്‍ക്കോയ്മ നേടുന്നതാണിപ്പോള്‍ കാണുന്നത്.എന്നാല്‍ പ്രതിരോധം ഒരു സംതുലനാവസ്ഥയിലേയ്ക്ക് നീങ്ങാം.അങ്ങനെ വന്നാല്‍ സമൂഹം നിശ്ചലാവസ്ഥയിലേയ്ക്ക് നീങ്ങും. നിശ്ചലാവസ്ഥയില്‍ എല്ലാം മുറപോലെ കാണപ്പെടും.പക്ഷെ മാറ്റങ്ങളൊന്നും ഉണ്ടാവില്ല. കേരളം ഇപ്പോള്‍ നിശ്ചലാവസ്ഥയിലാണ്.വലിയ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്.എഴുത്തുകാര്‍ എഴുതുന്നുമൂണ്ട്. പക്ഷേ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല.മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ സാമ്പത്തികമായ അഴിമതികള്‍,സാംസ്കാരികമായ ച്യുതികള്‍,സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍,കാര്യക്ഷമതയില്ലാത്ത ഭരണകൂടം, അര്‍ത്ഥമില്ലാത്ത ജനാധിപത്യംജനങ്ങളുടെ പ്രതികരണശേഷിയെ വരിയുടയ്ക്കുന്ന ആള്‍ദൈവങ്ങള്‍, സമൂഹത്തിന്റെ നെടുകെയുള്ള പിളര്‍പ്പായ വര്‍ഗ്ഗവൈരുദ്ധ്യത്തെ അപ്രസക്തമാക്കുംവിധം നെടുകയും കുറുകെയും അനേകം പിളര്‍പ്പുകള്‍ സൃഷ്ടിച്ചുകൊണ്ട് ജാതിമതസമുദായ ഭിന്നിപ്പുകളുടെ വ്യാപ്തി എന്നിവയെല്ലാം ചേര്‍ന്ന് കേരളത്തെ പിന്നോട്ട് നയിക്കുന്നത് നാം കാണുന്നു. ഇവയ്ക്കെല്ലാമെതിരായ നിരവധി പ്രക്ഷോഭങ്ങള്‍ നടക്കു ന്നുണ്ട്.പക്ഷേ സമരങ്ങള്‍ക്കാധാരമായ പ്രശ്നങ്ങള്‍ പ്രശ്നങ്ങളായിത്തന്നെ തുടരുന്നു.

ഇവിടെ മറ്റൊരു ചോദ്യമാണ് ഉന്നയിക്കാനുള്ളത്എന്തുകൊണ്ടാണ് കേരളത്തിന്റെ ഉദ്യോഗസ്ഥമേധാവിത്തം ഒട്ടും കാര്യക്ഷമത കാണിക്കാത്തത്രാഷ്ട്രീയ നേതൃത്വം അഴിമതി നിറഞ്ഞതാകുന്നത്? ജീവിത ശൈലി പരിസ്ഥിതിവിരുദ്ധമാകുന്നത്എന്തുകൊണ്ട് ഒരു ജനങ്ങളിലൊരു വിഭാഗം പോലും നാടിനോട് ആത്മാര്‍ത്ഥത കാണിക്കാത്തത്അവരവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനപ്പുറത്ത് ആരും ഒന്നിലും ശ്രദ്ധിക്കാത്തതെന്തുകൊണ്ടാണ്? ഈ ചോദ്യത്തിന്റെ ഒരുത്തരം ഇങ്ങനെയാണ്.ഒരാള്‍ക്ക് പൊതുസമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ചോദന അയാള്‍ ജീവിക്കുന്ന സമൂഹത്തോടുള്ള വൈകാരികമായ അടുപ്പം മാത്രമാണ്. വൈകാരികമായ അടുപ്പമെന്നത് ഒരു സമൂഹത്തിലെ അംഗങ്ങള്‍ തമ്മില്‍ ഒരു പൊതു സ്വത്വബോധം പങ്ക് വയ്ക്കുമ്പോള്‍ മാത്രം ഉണ്ടാകുന്നതാണ്.ഈ പൊതു സ്വത്വബോധത്തിന് പല പ്രകടിതരൂപങ്ങളുണ്ട്. ഭാഷ,വേഷം,ഭക്ഷണശൈലി, കുടുംബബന്ധങ്ങളുടെ സ്വഭാവം,വാസ്തുവിദ്യാ ശൈലി,ആഘോഷങ്ങള്‍,സാഹിത്യ രൂപങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രകടിത രൂപങ്ങളാണ്. ഇവയൊക്കെ സാംസ്കാരിക രൂപങ്ങളാണ്.ഇവയ്ക്കൊന്നിനും ഇന്ന് കേരളീയപൊതുസമൂഹത്തിന്റെ പ്രാതിനിധ്യം അവകശപ്പെടാനാവില്ല.മലയാളഭാഷ എല്ലാ കേരളീയരേയും ഒന്നിപ്പിക്കുന്നില്ല,വേഷം എല്ലാവര്‍ക്കും ഒരുപോലെയല്ല, മേല്‍പ്പറഞ്ഞ സാംസ്കാരികരൂപങ്ങളൊന്നും ഇന്ന് കേരളത്തിന്റെ പൊതുവായതാകുന്നില്ലഇവയൊക്കെ എല്ലാക്കാലത്തും ഒരു മാറ്റവുമില്ലാതെ തുടരണമെന്നല്ല ഇവിടെ വിവക്ഷിക്കുന്നത്.പക്ഷേ ഒരു സമൂഹത്തിന് പൊതുവായി ഇത്തരം സാംസ്കാരികഘടകങ്ങളില്ലാതെ മുന്നോട്ടു പോകാനാവില്ല.കാര്യമിതാണ്,ഫ്യൂഡല്‍കാലത്തെ കേരളസംസ്കാരം പോയി,മുതലാളിത്ത കാലത്തെ കേരള സംസ്കാരം രൂപപ്പെട്ടില്ല.കേരള സംസ്കാരമെന്നൊന്ന് ഇപ്പോള്‍ നിലവിലില്ല എന്നര്‍ത്ഥം.സാംസ്കാരികമായി ഒന്നിക്കാതെ ഒരു സമൂഹത്തിന് എങ്ങനെയാണ് ഒന്നിച്ച് പ്രവര്‍ത്തിക്കാനാവുന്നത്?അത് സാധ്യമല്ല തന്നെ.
പറഞ്ഞ് വരുന്നത് ഇതാണ്,നാളത്തെ കേരളത്തെ രൂപപ്പെടുത്തുന്നതിന് ഒന്നാമതായി വേണ്ടത് സാംസ്കാരികമായ ചെറുത്തുനില്‍പ്പുകളാണ്.ഭാഷയില്‍,വേഷത്തില്‍,വാസ്തുവിദ്യയില്‍, ഒക്കെ ഇത്തരമൊരു സ്വത്വബോധം പ്രകടിപ്പിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കാനാവുമോ? അതിനാദ്യം വേണ്ടത് നിലവിലുള്ള സാംസ്കാരികരൂപങ്ങളെ വിമര്‍ശനബുദ്ധിയോടെ പരിശോധിക്കുകയാണ്.പുതുതലമുറസിനിമകള ടക്കമുള്ള കലാരൂപങ്ങള്‍ എന്തു സന്ദേശമാണ് നമുക്ക് തരുന്നത്, ലോവെയ്സ്റ്റ് ജീന്‍സ് എങ്ങനെയാണ് ഒരു ഫാഷന്‍ ആയി വളരുന്നത്ഭാഷയില്‍ പുതിയ പദങ്ങളും ശൈലികളും ഉണ്ടാകുന്നതെങ്ങനെ, ആള്‍ദൈവങ്ങള്‍ എന്തുകൊണ്ട് വളരുന്നു,യഥാര്‍ത്ഥത്തില്‍ ഏതെങ്കിലുമൊരു ദൈവമുണ്ടോ ഇങ്ങനെ പലതരം ചോദ്യങ്ങള്‍ പൊതുസമൂഹത്തോട് ചോദിക്കേണ്ടതുണ്ട്.

ഇത് നിലവിലുള്ള അധികാര രൂപങ്ങളോടുള്ള നിഷേധമായി മാറുമെന്നതില്‍ സംശയമില്ല. പഴയകാലത്തുണ്ടായ നിഷേധങ്ങളാണ് അക്കാലത്ത് സമൂഹത്തെ പുരോഗതിയിലേയ്ക്ക് നയിച്ചത്. അന്നത്തെ നിഷേധങ്ങളെ ഇന്ന് പലരും നിഷേധിക്കുന്നുണ്ട്. നിഷേധത്തിന്റെ നിഷേധം യാഥാസ്തികതയിലേയ്ക്ക് നയിക്കുന്ന ഒരവസ്ഥയുണ്ട് കേരളത്തില്‍.നിഷേധവും നിഷേധത്തിന്റെ നിഷേധവും ചേര്‍ന്ന് പുതിയൊരു ആശയം രൂപപ്പെടുന്നില്ല.അതിനുള്ള സാമൂഹ്യ പക്വതയില്‍ കേരളം എത്തിയിട്ടില്ല. അങ്ങനെ നിഷേധവും അതിന്റെ നിഷേധവും ചേര്‍ന്ന് കേരളത്തെ പുറകോട്ട് ആനയിക്കുന്നു. ഈ എഴുന്നള്ളിപ്പിനെ മുഖാമുഖം നേരിടുകയാണ് ഇന്നത്തെ കടമ.   

    - ജോജി കൂട്ടുമ്മേല്‍

നടക്കാന്‍ മടിക്കരുത് നടക്കും മുമ്പ് ചിന്തിക്കാനും



നടക്കാന്‍ ഇന്ന് മിക്കവര്‍ക്കും മടിയാണ്. തൊട്ടടുത്ത കടയില്‍  പോകാന്‍ പോലും ബൈക്ക് ഇല്ലാതെ വയ്യ. അങ്ങാടിയില്‍ ബസ്സിറങ്ങിയാല്‍ അര കിലോമീറ്റര്‍ അപ്പുറമുള്ള ജില്ലാശുപത്രിയിലേക്ക് ഓട്ടോ പിടിക്കാതെ പറ്റില്ല. പഠിക്കാന്‍ വേണ്ടി നാട് വിട്ടപ്പോഴാണ് ഈ ശീലങ്ങളില്‍ കുറച്ചൊക്കെ മാറ്റം വന്നത്. മുറ്റത്ത് ഇഷ്ടത്തിനുപയോഗിക്കാന്‍ വാഹനമില്ലാത്തപ്പോള്‍ നടത്തം അനിവാര്യമായി, പിന്നെ അത് ശീലമായി. വീട്ടിലൊരിക്കല്‍ എന്നോട് കടയില്‍ പോകാന്‍ പറഞ്ഞപ്പോള്‍ വണ്ടിയില്ലാതെ പോകാന്‍ മടിച്ചു നിന്നതും ആ സമയത്ത് കോലായില്‍ ഇരുന്നിരുന്ന നാടന്‍ വേലായുധേട്ടന്‍ ഒരു ചിരിയും പാസാക്കി നടന്നു പോയി സാധനങ്ങള്‍ വാങ്ങി വന്നതും ഓര്മരയുണ്ട്. ഇപ്പോള്‍ ആ ഒരു മാനസികാവസ്ഥയിലേക്ക് ഞാനും എത്തി. ചെറിയൊരു ദൂരത്തിലേക്ക് നടന്നു പോകുന്നതാണ് ഏറ്റവും ഉത്തമം എന്ന് ബോധ്യം വന്നു. കാലുകള്‍ ഇപ്പൊ നടക്കാന്‍ മടിക്കാറില്ല.
പൈസ ഉണ്ടെങ്കില്‍ പിന്നെന്തിനു നടക്കണം എന്നായിരിക്കും അധികം പേരും ചിന്തിക്കുക. ഇക്കാര്യത്തില്‍ മാത്രമല്ല പൊതുവേ എന്ത് ചെയ്യുമ്പോഴും പണമാണ് നമ്മുടെ മാനദണ്ഡം. കരണ്ട് ചിലവാക്കുമ്പോള്‍, ഭഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറുമ്പോള്‍, പുതിയ വസ്ത്രം വാങ്ങുമ്പോള്‍ ഒക്കെ. നമ്മള്‍ ചെയ്യുന്ന ചെറിയ പ്രവര്‍ത്തി കളുടെ സാമൂഹ്യ പ്രാധാന്യം നാം മനസിലാക്കാറില്ല. ഇന്നലെ വരെ നമ്മള്‍ പച്ചക്കറി വാങ്ങിയിരുന്ന അങ്ങാടി ചന്തയെക്കള്‍ വില കുറവാണു കഴിഞ്ഞാഴ്ച ഉദ്ഘാടനം കഴിഞ്ഞ ഹൈപ്പര്‍ മാര്ക്കിറ്റില്‍ എന്ന് കേട്ടാല്‍ പിന്നെ നമ്മള്‍ അവിടന്നെ പച്ചക്കറി വാങ്ങൂ. കുറഞ്ഞ വിലക്ക് എ.സി. മാര്‍ക്കറ്റ് ഉണ്ടാകുമ്പോള്‍ എന്തിനു 'വൃത്തി'യില്ലാത്ത ചന്തയില്‍ പോയി വിയര്‍ക്കുണം.? എന്നതാണ് സ്വാഭാവികമായി മനസ്സില്‍ ഉയരുന്ന ചോദ്യം. ആ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയും അങ്ങാടി ചന്തയിലെ തെരുവ് കച്ചവടക്കാരനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം നമ്മള്‍ ആലോചിക്കാറില്ല. നമ്മുടെ സൗകര്യങ്ങള്‍ക്ക് മാത്രമാണ് പലപ്പോഴും പരിഗണന. അത് നാം ജീവിക്കുന്ന സമൂഹത്തിലും നമ്മുടെ സഹജീവികളിലും എന്ത് സ്വാധീനമാണ് ചെലുത്തുക എന്നതിനെ കുറിച്ച് നമ്മള്‍ വ്യാകുലപ്പെടാറില്ല. ഈ 'നമ്മള്‍' എന്നാ ഗണത്തില്‍ സമൂഹത്തിലെ എല്ലാ തരക്കാരും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അംഗങ്ങളാണ്.
ഭൂരിഭാഗം വരുന്ന സമൂഹത്തിന്റെ ഈ സമീപനമാണ് നമ്മുടെ വികലമായ വികസന കാഴ്ചപ്പാടുകളെ രൂപീകരിക്കുന്നത്. പെട്രോള്‍/ഡീസല്‍ എന്നത് ഒരിക്കലും അവസാനിച്ചു പോകാത്ത ഒരു നിക്ഷേപമല്ല എന്നാ സാമാന്യ ധാരണ പൊതു സമൂഹത്തിനു ഉണ്ട്. പക്ഷെ, എന്നിട്ടും നമ്മളിങ്ങനെ ആളോഹരി വാഹനങ്ങള്‍ വാങ്ങി റോഡുകള്‍ നിറച്ച് കത്തിച്ചു കളഞ്ഞാല്‍ അടുത്ത തലമുറക്ക് എവിടുന്നീ ഇന്ധനം ലഭിക്കും എന്ന ചിന്ത നമ്മളെ അലട്ടുന്നതെ ഇല്ല. ഇന്ധന ഉപഭോഗം കുറയ്ക്കാനും അത് കൂടുതല്‍ കാലത്തേക്ക് കരുതി വെക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പൊതു ഗതാഗത സംവിധാനങ്ങളെ വലിയ തോതില്‍ ആശ്രയിക്കുക മാത്രമാണ് എന്നാ ബോധവും നമുക്കുണ്ടാവുന്നില്ല. നമുക്കില്ലാത്തത് കൊണ്ട് തന്നെ ഇത്തരം ചിന്താഗതികളൊന്നും നമ്മെ ഭരിക്കുന്നവര്ക്കു്മില്ല. സ്വകാര്യ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുമ്പോള്‍ അവയ്ക്ക് ബദലായി പൊതു ഗതാഗത സംവിധാനങ്ങളെ കൂടുതല്‍ പ്രായോഗിക വല്ക്ക രിക്കുന്നതിനു പകരം എല്ലാ വാഹനങ്ങളെയും ഉള്‌ക്കൊ ള്ളാന്‍ വേണ്ടി മനുഷ്യന്റെ് മേലെക്കൂടി റോഡിനു വലിപ്പം കൂട്ടാന്‍ വിഫല ശ്രമങ്ങള്‍ നടത്തുന്നത് അതുകൊണ്ടാണല്ലോ.നമ്മുടെ ഓരോരുത്തരുടെയും ഇത്തരം സമീപനങ്ങളെ തങ്ങള്ക്എ ആവശ്യമായ രീതിയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഇവിടത്തെ കച്ചവടക്കാര്ക്ക്  കഴിഞ്ഞിട്ടുണ്ട്. നാട്ടിന്‍ പുറത്തെ ഒറ്റമുറി പീടിക നടത്തുന്ന കച്ചവടക്കരെയല്ല, പറയുന്നത് നമ്മുടെ രാജ്യം തന്നെ വിലക്ക് വാങ്ങാന്‍ കെല്പ്പു ള്ള വമ്പന്‍ കച്ചവടക്കാരെ. അവരുടെ ഇഛക്കൊത്ത  വികസനത്തിനു വേണ്ടി ഇചിക്കാന്‍ അവര്‍ നമ്മെളെ തയ്യാറാക്കുന്നു. അതുകൊണ്ടാണ് വമ്പന്‍ ഷോപ്പിംഗ് മാളുകളും വീതിയേറിയ ചുങ്കപാതകളും വികസനമാണെന്ന് നമ്മള്‍ തെറ്റി ധരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അത്തരം വമ്പന്‍ പദ്ധതികള്ക്ക്  വേണ്ടി ആയിരങ്ങള്‍ കിടപ്പാടം ഒഴിഞ്ഞു തെരുവിലിറങ്ങേണ്ടി വരുന്നത് വികസനത്തിന്റെത പോരായ്മയാണ് എന്ന് നമ്മള്‍ മനസിലാക്കാത്തത്.
നമ്മുടെയോരോരുത്തരുടെയും ജീവിതത്തോടും സമൂഹത്തോടും ഉള്ള കാഴ്ചപ്പാടില്‍ അധിഷ്ടിതമാണ് നമ്മുടെ നാടിന്റെര ഭാഗധേയം. മണ്ണ്  വെറുമൊരു കച്ചവടച്ചരക്കാക്കി വിറ്റു കാശുണ്ടാക്കാന്‍ മാത്രമുള്ളതാണ് എന്നാ നമ്മുടെ കാഴ്ചപ്പാട് മാറുമ്പോഴെ അത്തരം കാഴ്ച്ചപ്പാടുകള്ക്ക്ക മേല്‍ കെട്ടിയുണ്ടാക്കുന്ന വികസന സങ്കല്പ്പ്ങ്ങള്‍ മാറുകയുള്ളൂ. നമ്മള്‍ ചിലവഴിക്കുന്ന ഓരോ രൂപയും നമ്മുടെ സാമ്പത്തിക രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നറിഞ്ഞാലെ രൂപയുടെ മൂല്ല്യം ഇടിഞ്ഞു വീഴുന്നത് തടയാനുള്ള പ്രതിവിധി ഇന്ധന ഉപഭോഗം കുറയ്ക്കലും  വിദേശ കമ്പനി ഉല്പ്പുനങ്ങളുടെ ബഹിഷ്‌ക്കരണവും ആണെന്ന ബോധ്യം നമുക്കുണ്ടാക്കാനാവൂ. നമ്മുടെ പണം, സമയം, പ്രവര്ത്തിഴകള്‍, ജീവിതം എന്നിവയൊക്കെ ആര്‌ക്കൊിക്കെ ഉപകാരപ്പെടുന്ന രീതിയില്‍ വേണം ചിലവഴിക്കാന്‍ എന്നതിനെ പറ്റി നമ്മള്‍ തന്നെയായിരിക്കണം തീരുമാനമെടുക്കേണ്ടത്. നമ്മുടെ ഓരോ പ്രവര്ത്തിനയിലും ഈ സമൂഹവും രാജ്യവും എങ്ങനെയാകണം എന്ന നമ്മുടെ ആഗ്രഹത്തിന്റെ പ്രതിഫലനം ഉണ്ടായിരിക്കണം.

- സുര്‍ജിത് സരോവരം

ഞാന്‍ നുജൂദ്, വയസ്സ് 10, വിവാഹമോചിത

   
നുജൂദും വക്കീല്‍ ഷാദാ നസീറും

      'എനിക്കു പ്രായമാകുമ്പോള്‍ ഞാന്‍ ഷാദയെപ്പോലെ ഒരു വക്കീലാകും. എന്നെപ്പോലെയുള്ള മറ്റു ചെറിയ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. എനിക്കു സാധിക്കുമെങ്കില്‍, ഞാന്‍ നിര്‍ദ്ദേശിക്കും, പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന്. അല്ലെങ്കില്‍ ഇരുപതോ ഇരുപത്തിരണ്ടോ. വിശുദ്ധനബി ഐഷയെ ഒമ്പതാം വയസ്സില്‍ വിവാഹം കഴിച്ചു എന്നിനി അബ്ബ പറയുമ്പോള്‍ അത് തെറ്റാണെന്നു പറയാനുള്ള ധൈര്യം ഞാന്‍ കാണിക്കും.

           വിവാഹിതരായി രണ്ടു മാസത്തിനുശേഷം ഒറ്റയ്ക്ക് കോടതി വരാന്തകള്‍ കയറിയിറങ്ങി വിവാഹമോചനം നേടിയ ഒമ്പതുവയസ്സുകാരി നുജൂദ് അലി ഡെല്‍ഫിന്‍ മിനോയിയുടെ ആത്മകഥയില്‍ എഴുതിയ വാക്കുകളാണിവ. കേരളത്തില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന സര്‍ക്കുലറിനെക്കുറിച്ച് ചര്‍ച്ച നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ നുജൂദ്, വയസ്സ് 10, വിവാഹമോചിത എന്ന ആത്മകഥ ആഗോള തലത്തില്‍ ചര്‍ച്ചയാവുകയും അഭിനന്ദനമര്‍ഹിക്കുകയും ചെയ്യുന്നത്. നുജുദിന്റെ വിവാഹമോചനത്തോടെ യമന്‍ സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 15-ല്‍ നിന്നും 17 ആയി ഉയര്‍ത്തി.

           തുടര്‍ച്ചയായ യുദ്ധങ്ങള്‍കൊണ്ടും കലാപം കൊണ്ടും ദാരിദ്ര്യത്തിലായ യമനിലെ ഖാര്‍ഡ്ജി എന്ന ഗ്രാമത്തില്‍ ഉമ്മയുടെ പതിനഞ്ചാം പ്രസവത്തിലൂടെയാണ് നുജൂദ് ജനിക്കുന്നത്. 2008 ഫെബ്രുവരിയിലായിരുന്നു 9 വയസ്സ് മാത്രം പ്രായമുള്ള നുജൂദിന്റെ വിവാഹം. ഫൈസ് അലി താമര്‍ എന്ന31 വയസ്സുള്ള അവളുടെ ഭര്‍ത്താവ് അവളെ ആദ്യരാത്രിയില്‍ തന്നെ അവളെ അതിക്രൂരമായി ബലാത്സംഗം ചെയ്യുന്നു. രാത്രികളില്‍ അയാളെപ്പേടിച്ച് വീടിനുചുറ്റും ഓടുന്ന പിഞ്ചുകുഞ്ഞിനെ കത്തികാട്ടി പേടിപ്പിച്ചും വടിയെടുത്ത് ക്രൂരമായ് മര്‍ദ്ദിച്ചുമാണയാള്‍ കിടപ്പറയിലേക്ക് വലിച്ചിഴച്ചിരുന്നത്.
നുജൂദും അനിയത്തിയും


         സമപ്രായക്കാരോടൊപ്പം കളിക്കാന്‍ മോഹിക്കുന്ന, ചോക്ലേറ്റും പാവകളും മോഹിക്കുന്ന അവളുടെ മനസ്സുല്‍ തന്നെ ഉപദ്രവിക്കുന്ന ഒരു വലിയ ഭൂതമായിരുന്നു അവളുടെ ഭര്‍ത്താവ്.

         ഒടുവില്‍ രണ്ട് മാസത്തിനുശേഷം വീട്ടില്‍ വിരുന്നു വന്ന നുജൂദ് റൊട്ടി വാങ്ങാന്‍ കൊടുത്ത ചില്ലറക്കാശും കൊണ്ട്, ബസ് കയറി, ടാക്സി പിടിച്ച് പോകുന്നത് കോടതിയിലേക്കാണ്. ഇളയമ്മ പറഞ്ഞ പ്രകാരം കോടതിയാണ് വിവാഹമോചനം നല്‍കുക എന്നൊരൊറ്റ അറിവു മാത്രമേ അവള്‍ക്കുണ്ടായിരുന്നൊള്ളൂ...

         കോടതിയില്‍ വെച്ച് കണ്ട അപരിചിതയായ സ്ത്രീയോട് അവള്‍ നിസ്സംശയം പറയുന്നു "എനിക്കു ജഡ്ജിയദ്ദേഹത്തെയൊന്നു കാണണം". സനാനയിലെ പ്രധാന ജഡ്ജി അബ്ദുല്‍ വഹീദ് അവളെ വീട്ടില്‍ താമസിപ്പിക്കുകയും ഷാദ നസീര്‍ എന്ന കരുത്തയായ വക്കീലിനെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ടൈംസ് പത്ര പ്രവര്‍ത്തകനായ ഹമീദും മറ്റെല്ലാ മാധ്യമങ്ങളും അവളെ പിന്തുണക്കുന്നു. ഭര്‍ത്താവിനേയും അച്ഛനേയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ഒടുവില്‍ ഏപ്രില്‍ 15, 2008-ന് കോടതി അവള്‍ക്ക് വിവാഹമോചനം നല്‍കുകയും ചെയ്യുന്നു.

         ദാരിദ്ര്യവും നിരക്ഷരതയും നിറഞ്ഞ യമനില്‍ നുജൂദിന്റെത് ഒറ്റപ്പെട്ട സംഭവമല്ല. മുക്കാല്‍ഭാഗം പെണ്‍കുട്ടികളും അനുഭവിക്കുന്ന ദുരന്തങ്ങള്‍ തുറന്ന് പറയാനും രക്ഷപ്പെടാനും ധൈര്യം കാണിച്ച പെണ്‍കുട്ടിയാണ് നുജൂദ്. നുജൂദിന്റെ ആത്മകഥ ഇന്നെല്ലാ ഭാഷകളിലേക്കും തര്‍ജ്ജമചെയ്യപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രായം കുറഞ്ഞ വിവാഹമോചിതയാണ് നുജൂദ്. ഈ പുസ്തക പ്രസിദ്ധീകരണത്തില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് അവളും അവളുടെ അനിയത്തിയും ഇപ്പോ പഠിക്കുന്നത്.

       സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ശബ്ദമായ നുജൂദിന്റെ ഈ പുസ്തകം മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കാന്‍ ആക്കാന്‍ ശ്രമിക്കുന്ന എല്ലാ പുരോഹിതന്മാരും ഉറപ്പായും വായിച്ചിരിക്കേണ്ടതാണ്.

   -ലിജിഷ . എ.ടി

കലികാല വൈഭവം




'രാമാ, വരുന്നുണ്ടത്രെ ഒരു വിദ്വാന്‍. ധൂമന്‍, ധൂമകേതു. കലികാല വൈഭവം. ഒക്കെ തീരാന്‍ പോവ്വാണ്. ശിവ.. ശിവ.'

'തിരുമേനീ, ഇതൊന്നും ഇന്നാരും വിശ്വസിക്കില്ല. ആ യുവസമിതിക്കാരുടെ വക ഒരു ക്ലാസ്സുണ്ടായിരുന്നില്ലെ, അങ്ങും ഉണ്ടായിരുന്നല്ലൊ.'

'ഉണ്ടായിരുന്നു. ഒരു താടിക്കാരന്‍, വേന്ദ്രന്‍, എന്തൊക്കെയാ തട്ടിവിട്ടത്. ഒക്കെ അന്ധവിശ്വാസാത്രെ. എനിക്കങ്ങട്ട് ചൊറിഞ്ഞു വന്നതാണ്. ക്ഷമിച്ചു, അത്രതന്നെ.'

'ന്നാലേ തിരുമേനി, വായിച്ചപ്പോഴല്ലെ കൂടുതല്‍ വ്യക്തമായത്. മകന്റെ പുസ്തകത്തില്‍ ഇതൊക്കെ വിസ്തരിച്ച് എഴുതീട്ടുണ്ട്.'

'താന്‍ എന്താ വായിച്ചേ, കേക്കട്ടെ.'

'ധൂമകേതു എന്നുവച്ചാല്‍ ഐസും പൊടിപടലങ്ങളും ചേര്‍ന്ന് ഒരു സാധനം. ഗ്രഹങ്ങളുടെ അതിര്‍ത്തി കഴിഞ്ഞുള്ള ഒരിടത്തു നിന്നാണ് ധൂമകേതു വരുന്നതത്രെ. ഇത്തരത്തില്‍ ലക്ഷക്കണക്കിന് വസ്തുക്കളുണ്ട് അവിടെ. ചിലത് സൂര്യനിലേക്ക് ആകര്‍ഷിക്കപ്പെടും. സൂര്യന്റെ അടുത്തെത്തുമ്പോള്‍ വേഗത കൂടും. ഈ വേഗത കാരണം സൂര്യനില്‍ ഇടിച്ചിറങ്ങാതെ സൂര്യനെ വലം വച്ചു തുടങ്ങും. കൃത്യമായ ഇടവേളകളില്‍ നമ്മെ കാണാന്‍ വരും. ഇതു പോലെ ഒന്നാണത്ര ഐസോണ്‍.'
 
'ഓ.. ഹോ.. അപ്പൊ പ്രദക്ഷിണം എല്ലാ ദിക്കിലും ഉണ്ടല്ലെ.'

'ഉണ്ട്. പലരും പല കാലത്താണെന്ന് മാത്രം. പല കാര്യത്തിനും.'

'അപ്പൊ ദോഷം ഒന്നുംല്യാന്നാണോ?'

'ധൂമകേതുവിനെ കാണുന്നതുകൊണ്ട് ദോഷം ഒന്നും ഇല്ല. മാത്രമല്ല, ഈ അപൂര്‍വ്വ കാഴ്ച അനുഭവിക്കുവാന്‍ കഴിയുക എന്നത് ഒരു ഭാഗ്യമായി കണക്കാക്കുകയും വേണം.'

'ആകാശ ഗോളങ്ങള്‍ കറങ്ങുന്നതനുസരിച്ചാണ് മനുഷ്യന്റെ ജീവിതവും കറങ്ങുന്നത്, രാമ. പലതും ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം ചെയ്യും. ഒന്നു കരുതിക്കോളൂ, നല്ലതാണ്.'

'ഒരു ദോഷവുമില്ല, തിരുമേനി. ഇവയുടെ കറക്കം മനസ്സിലാവാത്ത കാലത്ത് പല അന്ധവിശ്വാസങ്ങളും പ്രചരിച്ചിരുന്നു. ഓരോ കാര്യങ്ങള്‍ മനസ്സിലായി മനസ്സിലായി വരുമ്പോള്‍ ഇത്രേ ഉള്ളൂ എന്ന് കരുതി അറിവ് കൂട്ടാം. അല്ലാതെ അറിയാന്‍ ശ്രമിക്കുകയേ ഇല്ല എന്ന് ശാഠ്യം പിടിച്ച് അന്ധവിശ്വാസിയായി കഴിയാന്‍ തീരുമാനിച്ചാല്‍ ജീവിതം മുന്നോട്ടു പോവില്ല അത്ര തന്നെ. ആകാശ ഗോളങ്ങള്‍ അവയുടെ പാട്ടിന് അങ്ങിനെ കറങ്ങിക്കോട്ടെ.'

'ഈ ധൂമകേതൂന്റെ വരവൊക്കെ ഇത്ര കാണാനും പഠിക്കാനും എന്താപ്പൊ ഉള്ളത്, രാമ.'

'ധൂമകേതുക്കളെക്കുറിച്ചുള്ള പഠനമാണ് തിരുമേനി ഭൂമി ഉരുണ്ടതാണ്, ഭൂമി സൂര്യനെ ചുറ്റുകയാണ്, ഗ്രഹണമെന്നാല്‍ ഒരു താല്‍ക്കാലിക പ്രതിഭാസമാണ് തുടങ്ങി നൂറു കൂട്ടം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കാരണമായത്. ഗ്രഹചലന നിയമം, ഗുരുത്വാകര്‍ഷണ നിയമം, ജഡത്വ നിയമം തുടങ്ങി പ്രപഞ്ചത്തിന്റെ നിയമങ്ങളൊക്കെ മനസ്സിലാക്കുന്നതില്‍ ആകാശ ഗോളങ്ങളുടെ പഠനത്തിന് വന്‍ പ്രാധാന്യമാണുള്ളത് തിരുമേനി. '

'അല്ല, ഈ ധൂമകേതൂനെ എല്ലാര്‍ക്കും കാണാന്‍ പറ്റ്വോ? '

'യുവസമിതിക്കാര് ടെലസ്‌കോപ്പൊക്കെ വച്ചാണ് ധൂമകേതുവിനെ കാണുന്നത്. ഞാനും പോകുന്നുണ്ട് കാണാന്‍.'

'ടൊ, തനിക്ക് പ്രായം ശ്ശിയായില്ല്യെ, അവര് തന്നെ കൂട്ട്വോ. '

'അങ്ങട്ട് കൂടുക തന്നെ. മനസ്സിലാക്കേണ്ടതും പഠിക്കേണ്ടതും നമുക്കല്ലേ തിരുമേനി. '

'രാമാ, ന്നാ ഞാനുംണ്ട്. പുറപ്പെടുക തന്നെ.'

 
       - എ. ശ്രീധരന്‍


പ്രായപൂര്‍ത്തി

തളിരിലകള്‍ പൊഴിച്ചിട്ട മാവിന്‍ ചുവട്ടിലായിരുന്നു എല്ലാവരും. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായ സര്‍വ്വേക്കുവേണ്ടിയാണവരെ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. ആദ്യത്തെ കൂട്ടുകാരിയോട് അഭിപ്രായമാരാഞ്ഞപ്പോള്‍, "മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെക്കുറിച്ച് ആധികാരികമായി ഹിന്ദുവായ ഞാനെന്തുപറയാന്‍...! ചിലപ്പോള്‍ വര്‍ഗ്ഗീയലഹളയുണ്ടായേക്കും..." എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. "പിന്നെ മുസ്ലിം പെണ്‍കുട്ടികള്‍ മറ്റുുള്ള പെണ്‍കുട്ടികളേക്കാള്‍ മുന്‍പേ പ്രായപൂര്‍ത്തിയാവുകയും പക്വമതിയാവുകയും ചെയ്യുന്നുണ്ടോ എന്ന് ദാ ഇവളോട് ചോദിച്ചോളൂ..." എന്നൊരഭിപ്രായം കൂടി കൂട്ടിച്ചേര്‍ത്തു. അടുത്തുനിന്നിരുന്ന തട്ടമിട്ട പെണ്‍കൂട്ടുകാരി അലസഭാവത്തില്‍ ചിരിച്ചുകൊണ്ടു പറഞ്ഞു "ഒരുപാടു പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വി‍ഷയമാണിത്. പക്ഷേ ഈ നിയമം പ്രാബല്യത്തിലെത്തുന്നതോടെ അതിന്റെ ഗുണം അനുഭവിക്കാന്‍ പോകുന്ന ഒരു മുസ്ലിം പെണ്‍കുട്ടിയോടും ആരും ഇതേക്കുറിച്ചാലോചിക്കുന്നത് ഞാന്‍ കണ്ടിട്ടുപോലുമില്ല"

അതുവരെ മിണ്ടാതിരുന്ന, നിക്കാഹ് കഴിഞ്ഞ ചുരുളന്‍ മുടിക്കാരി നിര്‍വികാരിതയോടെ പറഞ്ഞു "ഒരുപക്ഷേ വിവാഹം ചെയ്യാന്‍ പ്രായപൂര്‍ത്തിയായ ഞങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്രത്തിനും സ്വന്തം കാര്യം  തീരുമാനിക്കാനുള്ള പ്രായപൂര്‍ത്തിയായിട്ടുണ്ടാവില്ലല്ലേ...." അഭിപ്രായം ഒരു ചോദ്യത്തില്‍ നിര്‍ത്തി അവള്‍ കൂട്ടൂകാരിയോടൊപ്പം നടന്നു നീങ്ങി. ഒരൊറ്റ ചോദ്യത്തിന്റെ നൂറു ഉപചോദ്യങ്ങളുടെ ഭാരവും പേറി, ഇനിയെന്ത് സര്‍വ്വേ എന്നാലോചിച്ചുകൊണ്ട് ഞാന്‍ നില്‍ക്കവേ, മാവില്‍ നിന്നും വീണ്ടും വീണ്ടും തളിരിലകള്‍ പൊഴിഞ്ഞുകൊണ്ടിരുന്നു..

   - ഷെമിന്‍

വിടരാത്ത ബാല്യം


ഒരു പൂമൊട്ടാണു ഞാന്‍
നിറവും മണവും പകര്‍ന്ന്
വിടരാന്‍ കൊതിക്കുന്ന
പനിനീര്‍മൊട്ടാണു ഞാന്‍
പൂപറിക്കുന്ന കൈകളില്‍
തറക്കേണ്ട മുള്ളുകള്‍ എന്നിന്‍
ദംഷ്ട്രകളായി പത്ച്ചപ്പോള്‍
ഞെട്ടി, വേഗം വിടരാനാഗ്രഹിച്ചു
മെല്ലെ കണ്‍തുറന്നു നോക്കവേ
കണ്ടു പലപല പുക്കളെ
എന്റെ തളിര്‍മേനിതന്‍ സ്വാദില്‍
കൊതിയൂറി ന്ില്‍ക്കും കാപാലികരേ
പോഷകമില്ലാതെ വിളറി ഞാന്‍
നിറവും മണവും പൊഴിക്കാതെ
കഠിനമാം സൂര്യന്റെ ചൂടില്‍
വിടരാതെ കൊഴുഞ്ഞു പോയി

                           - വിദ്യ

101 ചോദ്യങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ



          നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പഠന ബോധന പ്രക്രിയയെ വിമശനാത്മകമായി വിലയിരുത്തുന്ന സിനിമക മലയാളത്തി നന്നേ കുറവാണ്. കുട്ടിയുടെ കണ്ണിലൂടെ ലോകത്തെ നോക്കി കാണുന്നതിനു നമ്മുടെ സിനിമകക്ക് കഴിയാറില്ല. സിദ്ധാത്ഥ് ശിവയുടെ 101 ചോദ്യങ്ങ പ്രസക്തമായ അതിലേറെ ചോദ്യങ്ങ പ്രേക്ഷകരുടെ മനസ്സിലിട്ടിട്ടാണ് അവസാനിക്കുന്നത് .

          അനില്‍ കുമാര്‍ ബെക്കാറോ എന്നാ അഞ്ചാം ക്ലാസുകാരന്റെ കഥയാണ് ചിത്രം. ബെക്കാറോയുടെ അച്ഛ ശിവാനന്ത പഞ്ചസാര മി തൊഴിലാളി. അയാളുടെ ജോലി നഷ്ട്ടപ്പെടുന്നു. പിന്നെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം അമ്മ സതി തൊഴിലുറപ്പ് പദ്ധതിക്ക് പോയി കൊണ്ടുവരുന്നതായിരുന്നു. ഒരിക്ക സ്കൂളിലെ സാമ്പത്തിക പ്രശ്നം കാരണം വിദ്യാര്‍ത്ഥികളോട് പൊതിച്ചോ കൊണ്ടുവരാനും കൂട്ടുകാരുമായി പങ്കുവെക്കാനും അധ്യാപകര്‍ പറയുന്നു. തനിക്കേറ്റവും പ്രിയപ്പെട്ട മുകുന്ത മാഷ് ബൊക്കാറോയോട് പ്രത്യേകം രണ്ട് പൊതി ചോറ് കൊണ്ടുവരില്ലേ എന്ന് ചോദിക്കുമ്പോ അവ നിഷേധിക്കുന്നില്ല. ആദ്യ ദിവസം അവ പൊതി കൊണ്ടു പോയെങ്കിലും വീട്ടില്‍ കൊടികുത്തി വായുന്ന ദാരിദ്ര്യം അവനെ തുടന്ന് അതിനു അനുവദിക്കുന്നില്ല . ഇതിനാ അവ സ്കൂളിലേക്ക് പോകാ തന്നെ വിസമ്മദിക്കുന്നു. ബൊക്കാ‌റോ യുടെ വീട്ടിലെ ദാരിദ്ര്യം മനസ്സിലാക്കിയ മുകുന്ത മാഷ് അവനോടു പൊതി ഇല്ലെങ്കിലും സ്കൂളി വരാ പറഞ്ഞു. അവന്റെ നിരീക്ഷണ പാടവം തിരിച്ചറിയുന്ന മാഷ് അവനെ 101 ചോദ്യങ്ങ ഉണ്ടാക്കാനേല്‍പ്പിക്കുന്നു. പ്രപഞ്ചത്തിലെ നാനാ മേഖലകളിലുമുള്ള ശാസ്ത്രീയമായ എന്നാ നിത്യ ജീവിതത്തിന്റെ ഭാഗമായ നാം എന്ത് കൊണ്ടെന്നു അന്വേഷിക്കാമറന്നു പോകുന്ന 101 ചോദ്യങ്ങ. അത് ഒരു പുസ്തകമാക്കാനാണ്. അനില കുമാര് ബൊക്കാറോയുടെ നിരീക്ഷനങ്ങളിലൂടെയും തെറ്റെന്നോ ശരിയെന്നോ അവനറിയാത്ത നിഗമനങ്ങലൂടെയും കഥ വികസിക്കുന്നു. എട്ടുകാലി വലയി പ്രാണിക ഒട്ടിപ്പിടിക്കുന്നത് എന്തുകൊണ്ട് ? എന്ന് ചോദിക്കുന്ന ബൊക്കാറോയിലെ വിദ്യാര്‍ത്ഥി എട്ടുകാലി എന്തുകൊണ്ട് സ്വന്തം വലയി ഒട്ടിപ്പിടിക്കുന്നില്ല ? എന്നും ചിന്തിക്കുന്നു. ഇങ്ങനെ ചോദ്യങ്ങളി നിന്നും ഉത്തരങ്ങളിലേക്കും ഉത്തരങ്ങളി നിന്നും പുതിയ ചോധ്യങ്ങളിലെക്കും അവ മുന്നേറുന്നു. അവ ചോദ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ യാദാര്‍ത്ഥ്യങ്ങ ഒരിക്കലും അവനെ കരയാ അനുവദിക്കുന്നില്ല. തന്റെ ബുദത്തെക്കുറിച്ചു മറച്ചു വെക്കുന്ന ശിവാനന്ത മരിക്കുമ്പോ പോലും അവനു കരയാ ആവുന്നില്ല. ഒരു സമുദ്രം കണക്കെ ദുഃഖം ഉള്ളി തങ്ങി നില്‍ക്കുമ്പോഴും അവനു കരയാ ആവാത്തത് എന്താണ് എന്നതാണ് അവന്റെ 101 ആമത്തെ ചോദ്യം. സിനിമയി ബോക്കാറോ ആയി അഭിനയിച്ച "മില" സ്വന്തം ജീവിതത്തി തന്നെ ഔപചാരിക വിദ്യാഭ്യാസത്തിനു പുറത്തുള്ള അറിവിന്റെ സാധ്യതക തേടുന്ന മിടുക്കനാണ്. മികച്ച സംവിധായകനും ബാലനടനും അടക്കം രണ്ട് ദേശീയ അംഗീകാരങ്ങ ഇതിനകം ചിത്രം കരസ്ഥമാക്കി..

    - ബാബു സാലിം

പ്രതിഷ്ഠ


ഏഴു വാതിലുകള്‍
ഏഴേഴു നാല്‍പ്പത്തൊമ്പതു
കാവല്‍ക്കാരെയും കടന്നെത്തി
ഞാനാ ശ്രീകോവിലിന്‍ മുന്നില്‍
പിന്നെയും
ഏഴേഴു വാതിലുകള്‍ തുറന്ന്
സ്വര്‍ണ്ണപലകമേല്‍ വജ്രതളിക-
യിലിരിക്കും പ്രതിഷ്ഠയെ
ഒരു കുഞ്ഞു മണല്‍ക്കൂനയെ
തൊഴുതു ഞാന്‍

                                 -ലിനീഷ്‌

ഒട്ടിയവയറിന്‍ സ്വപ്‌നസാഗരം



സഹപാഠിയായ ബാലനെ നാരായണന്‍ തന്റെ കൊട്ടാര സദൃശമായ വീട്ടില്‍ കൊണ്ട് പോയി.
'പഠിച്ചു വലുതാകുമ്പോള്‍ എന്താവാനാണു നാരായണാ നിന്റെ ആഗ്രഹം?'
ശങ്കയില്ലാതെ മറുപടി വന്നു. 'ഡോക്ടര്‍...'
'അപ്പ്ൊ ബാലനോ?' ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുകളും ഉന്തിയ നെഞ്ചിന്‍ കൂടുമായി നാരായണന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍ ബിസ്‌കറ്റു തിന്നുന്ന പട്ടിയെ ആര്‍ത്തിയോടെ നോക്കിക്കൊണ്ടുനിന്ന ബാലന്‍ പറഞ്ഞു 'എനിക്കു നാരായണന്റെ വീട്ടിലെ പട്ടിയായാല്‍ മതി...!'